ലഖ്നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പൂള് ഡിയിലെ അവസാന കളിയില്‍ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി ഇന്ത്യ. പൂളില്‍ തോല്‍വിയറിയാതെ കുതിച്ച ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ സ്പെയിന് എതിരാളി. വ്യാഴാഴ്ചയാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
നായകന് ഹര്‍ജീത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ഇന്ത്യക്കായി സ്കോര്‍ ചെയ്തത്. കൈ ലയണ്‍ ക്യാചെറ്റ് ദക്ഷിണാഫ്രിക്കയുടെ ആശ്വാസം. 11ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളില്‍ ഹര്‍ജീത് ഇന്ത്യയെ മുന്നിലെത്തിച്ചു. 28ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ക്യാചെറ്റ് എതിരാളികളെ ഒപ്പമെത്തിച്ചു. കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ 55ാം മിനിറ്റില്‍ മന്ദീപ് സിങ് ആതിഥേയര്‍ക്കായി വിജയ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: