കാക്കനാട്: കാവാലം ഗോവിന്ദന് കുട്ടി നായര്‍ (83) അന്തരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദ്യത്തെ സംസ്ഥാന ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറായിരുന്നു. പത്രപ്രവര്ത്തകന്, സാഹിത്യകാരന് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രശസ്തനായിരുന്നു. മലര്‍വാടി എന്ന ആദ്യകാല ബാലസാഹിത്യ പ്രസാധന സ്ഥാപനം നടത്തി. തിരുവനന്തപുരം തമലത്തുനിന്ന് എറണാകുളത്തു താമസമാക്കിയിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ (1949) സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്റ്റാളുകളിലൂടെ ഗോവിന്ദന് കുട്ടിയുടെ ആദ്യ ചെറുകഥാ സമാഹാരം, മീന വില്‍പ്പനയ്ക്കെത്തി. കെ. എസ്. മണിസ്വാമിയുടെയും കുട്ടനാട് രാമകൃഷ്ണ പിള്ളയുടെയും ഒപ്പം മലയാളി മാസികയുടെ പത്രാധിപ സമിതിയിലുണ്ടായിരുന്നു. കെ. ബാലകൃഷ്ണന്റെ കൗമുദിയിലും പി. കേശവദേവിന്റെ തരംഗത്തിലും കഥയെഴുത്തുകാരനായിരുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ചു. ‘ബാലാരാമം’ എന്ന കുട്ടികള്‍ക്കുള്ള മാസിക നടത്തി. ബാലസാഹിത്യം പ്രസിദ്ധീകരിക്കാന്‍ കാവാലം പ്രിന്റേഴ്സും മലര്‍വാടി പ്രസാധന ശാലയും തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ആരംഭിച്ചു. ഒട്ടേറെ സംസ്കൃത ഗ്രന്ഥങ്ങള്‍ കുട്ടികള്‍ക്കായി കെ. വിഷ്ണുശര്‍മ്മ എന്ന തൂലികാ നാമത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ബാലസാഹിത്യത്തിനു പുറമേ, വാല്മീകി രാമായണത്തിന്റെ ഗദ്യ പരിഭാഷ ഏറ്റവും മികച്ച രചനയായി.
ഭാര്യ: പരേതയായ രമണി നായര്‍. മക്കള്‍: ഡോ.കാവാലം പ്രേംകുമാര്‍, ഡോ കൊണ്ടൂര്‍ ശ്രീകുമാര്‍, കാവാലം ശ്യാംകുമാര്‍, ലക്ഷ്മി. മരുമക്കള്‍: സുനിത, കൃഷ്ണ കുമാരി (അണ്ടര്‍ സെക്രട്ടറി, കേരള ഫിനാന്‍സ് ഡിപ്പാട്ട്മെന്റ്), അഞ്ജു, ഗിരീഷ് ദത്ത്. സംസ്കാരം ഇന്ന് കാക്കനാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: