മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ വിവാദനിയമനങ്ങള്ക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു .ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനങ്ങളാണ് കോടതി സ്റ്റേ ചെയ്
തത്.
മുസ്ലീം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി അഹമ്മദ് കുട്ടി, കെ.എം.സുലൈമാന്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് നടപടി.നിയമനങ്ങള്‍ വന്‍തുക കോഴ വാങ്ങിയാണന്നാരോപിച്ച് നേരത്തെ ഇവര്‍ കോഴിക്കോട് ആര്ബിട്രേഷന് കോടതിയെ സമീപിക്കുകയും ഇവിടെ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നെങ്കിലും തങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ നിയമനവുമായി മുന്നോട്ട് പോവുകയായിരുന്നു.
ആര്ബിട്രേഷന് കോടതി വിധി നിലനില്ക്കുന്നതാണന്നാണ് ഹൈക്കോടതി പറഞ്ഞത്. ഭരണ സമിതിയിലെ മൂന്ന് അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് നിയമനം നടത്തിയതെന്ന് കെ.പി.അഹമ്മദ് കുട്ടിയും കെ.എം.സുലൈമാനും പറഞ്ഞു. അഡ്വ: പി.വി. കുഞ്ഞികൃഷ്ണന് മുഖേന ഫയല്‍ ചെയ്ത കേസില്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് മൂന്ന് നിയമനങ്ങളും സ്റ്റേ ചെയ്തത്.
ഇനി കേരള സഹകരണ ചട്ടപ്രകാരമുളള റിസര്‍വേഷന്‍ ചട്ടങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി മാത്രമേ നിയമനം നടത്താനാവൂ എന്നും പരാതിക്കാര്‍ പറഞ്ഞു.
അതേ സമയം ആര്ബിട്രേഷന് കോടതിയുടെ ഉത്തരവ് ഉണ്ടെന്ന് പറയുന്നതല്ലാതെ തങ്ങള്‍ക്ക് ഇതുവരെ അങ്ങിനെ ഒരു ഉത്തരവ് ലഭിച്ചിട്ടിെല്ലന്നും നിയമനങ്ങള്‍ക്ക് യാതൊരുവിധ പ്രശ്നവുമില്ലെന്നും ബാങ്ക് പ്രസിഡന്റ് എന്‍. അപ്പുക്കുട്ടന് ,ഭരണ സമിതി അംഗം ഒ.കെ. ബൈജു എന്നിവര്‍ പറഞ്ഞു. ബാങ്കിനെ തകര്‍ക്കാനുളള ചിലരുടെ നീക്കം വിലപ്പോവില്ലെന്നും ഇവര്‍ പറഞ്ഞു.
അതേ സമയം യുഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ലീഗിലെ പ്രമുഖ നേതാക്കളടക്കം രംഗത്ത് വന്നത് വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: