ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിദ്ധ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ നാല്‍പ്പത്തഞ്ചോളം ലോഞ്ച് പാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്വാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലോഞ്ച് പാഡുകള്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ തുടര്‍ന്ന് ഉള്ളിലേക്ക് മാറ്റിയിരുന്നു. അതിര്‍ത്തിയില്‍ നിന്നും അഞ്ച് ആറ് കിലോമീറ്റര്‍ ഉള്ളിലായാണ് ഇപ്പോള്‍ ലോഞ്ച് പാടുകള്‍ പ്രവര്‍ത്തിക്കുന്നത്. പാക്ക് സൈന്യത്തിന്റെ സുരക്ഷയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ശക്തമായ നിരീക്ഷണവും പാക്ക് സൈന്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശൈത്യകാലത്ത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തില്‍ കുറവുവരാറുണ്ട്. എന്നാല്‍ ഇത്തവണ ശൈത്യകാലത്ത് പതിവില്ലാത്ത പാക്ക് സൈനിക പോസ്റ്റുകള്‍ സജീവമാണ്. ഇന്ത്യ തിരച്ചടി ശക്തമാക്കിയതിലൂടെ അതിര്‍ത്തിയിലെ ഭീകരരുടെ എണ്ണത്തില്‍ വലിയ കുറവു വന്നിരുന്നു. എന്നാല്‍ ലോഞ്ച് പാടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ, ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
അതേസമയം, ഭീകരരുടെ ലോഞ്ച്പാഡുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇനിയൊരു മിന്നലാക്രമണം നടത്തുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. നുഴഞ്ഞുകയറ്റ സമയത്തുതന്നെ ഭീകരരെ ഇല്ലായ്മ ചെയ്യുന്നതാകും നല്ല മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ശൈത്യകാലത്ത് ഒഴിവാക്കാറുള്ള സൈനിക പോസ്റ്റുകള്‍ ഇത്തവണ സജീവമാക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: