കണ്ണൂര്‍: മത്സ്യസമ്പത്ത് ദിനംപ്രതി കുറയുന്നതിനാല്‍ പരമ്പരാഗത മത്സ്യത്തൊഴില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കളെ പുതിയ തൊഴില്‍ മേഖലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ സജീവ പരിഗണനയിലാ ണെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നീര്‍ക്കടവ് ഗവ ഫിഷറീസ് എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസത്തിന് റസിഡന്‍ഷ്യല്‍ സ്കൂളുകളെ ആശ്രയിച്ചിരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അടിസ്ഥാന സൗകര്യം കുറവാണെന്ന് കാട്ടി മക്കളെ അവിടങ്ങളിലേക്ക് അയക്കാന്‍ മടിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് മറ്റ് വിദ്യാലയങ്ങളില്‍ പഠനസൗകര്യമൊരുക്കും. മികച്ച വിദ്യാഭ്യാസം ലക്ഷ്യമിട്ട് നടപ്പാക്കിയ വിദ്യാതീരം പദ്ധതിയില്‍ പരിശീലനം നേടിയ 11 കുട്ടികള്‍ എംബിബിഎസ് പ്രവേശനം നേടിയെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
തീരദേശ പ്രദേശങ്ങളില്‍ വീടില്ലാത്തവര്‍ക്ക് വീടും ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതിന് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ക്ഷേമ പദ്ധതികള്‍ അര്‍ഹിക്കുന്ന കൈകളില്‍ എത്താതിരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ ഉണ്ടാകുന്നുണ്ട്. ഇതിന് മാറ്റം വരുമെന്നും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി.പ്രസന്ന, ജില്ലാപഞ്ചായത്ത് അംഗം കെ.പി.ജയബാലന്‍ മാസ്റ്റര്‍, ജില്ലഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ സതീഷ്കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.അജിത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: