ചേര്‍ത്തല: അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അരീപ്പറമ്പ് സ്വദേശിയായ എല്‍ഐസി ഏജന്റിനെ സംരക്ഷിക്കാന്‍ സിപിഎമ്മിലെയും പോലീസിലെയും ഉന്നതര്‍ ഗൂഢാലോചന നടത്തുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിസാര വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രതിയെ സംരക്ഷിക്കുകയാണെന്നും പരാതിക്കാര്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷ നിഷേധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്നും യോഗം ചൂണ്ടിക്കാട്ടി. സിപിഎം പാര്‍ട്ടി ഘടകങ്ങള്‍ സമാന്തര പോലീസ് സ്റ്റേഷനുകളായി മാറുന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രതിക്കെതിരെ ആവശ്യമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാത്ത പക്ഷം പ്രക്ഷോഭ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് സാനു സുധീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്, ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, കെ. ആര്. അജിത്ത്, പത്മകുമാര്‍, അഭിലാഷ് മാപ്പറമ്പില്‍, ഡി. ജ്യോതിഷ്, കെ.വി. ബാബു, സുമി ഷിബു, കെ.ബി. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: