കട്ടപ്പന: ബാലവേലയ്ക്കായി എത്തിച്ച
അഞ്ച് ഇതരസംസ്ഥാന കുട്ടികളെ പോലീസും ജില്ലാ ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തുന്ന സംഘവുമായി സംഭവത്തിലുള്പ്പെട്ടവര്ക്കു ബന്ധമുണ്ടോയെന്നു പോലീസ് പരിശോധിച്ച് വരികയാണ്. കുട്ടികള്‍ ജില്ലാ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.
കഴിഞ്ഞ ദിവസം രാത്രി കട്ടപ്പന പാറക്കടവില്‍ കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുന്ന വാഹനത്തില്‍ നിന്നുമാണ് പശ്ചിമബംഗാള്‍ സ്വദേശികളായ 12നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ നിന്നും പിടികൂടിയത്. എന്നാല്‍, ഇവരെ ജോലിയ്ക്കായി എത്തിച്ചതല്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നതെന്ന് കട്ടപ്പന പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്.
കുട്ടികളെ കട്ടപ്പനയിലെത്തിച്ചവരോട് അവരെ ഹാജരാക്കണമെന്നു ശിശുസംരക്ഷണ സമിതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഇവരെ തൊടുപുഴ ജില്ലാ ശിശുസംരക്ഷണ സമിതി ഓഫിസില്‍ എത്തിച്ചു. ഹാജരാക്കിയ കുട്ടികളെ കോട്ടയം തിരുവഞ്ചുര്‍ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് മാറ്റി. കുട്ടികള്‍ എങ്ങനെയാണ് സംസ്ഥാനത്ത് എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കൂടാതെ വേറെ കുട്ടികളും ജില്ലയിലെത്തിയുണ്ടോയെന്ന് ജില്ലാ ശിശുസംരക്ഷണ സമിതിയും അന്വേഷിക്കുന്നുണ്ട്. കുട്ടികളുടെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ളതാണ് ലോറി. തങ്ങളുടെ രക്ഷിതാക്കള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. പതിനേഴ് വയസുണ്ടെന്ന് കുട്ടികള്‍ പറയുന്നത്.കട്ടപ്പനയിലെ ഒഒ
രു കോണ്‍ട്രാക്ടറുടെ കിഴിലാണ് കുട്ടികള്‍ പണിയെടുത്തിരുന്നതെന്ന് ചൈല്ഡ്ലൈന് കോഓര്‍ഡിനേറ്റര്‍ അഭിലാഷ്, പ്രീറ്റോ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: