ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണത്തിനെതിരെ ഇടതുപക്ഷവും വലതുപക്ഷവും കേരളത്തില്‍ നടത്തുന്ന പ്രചാരണം ചായക്കോപ്പയിലെ കൊടുങ്കാറ്റാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. നരേന്ദ്രമോദി കള്ളപ്പണക്കാരെ ചങ്ങലക്കിടാന്‍ ശ്രമിക്കുമ്പോള്‍ ഇവരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും നിരന്തരം ശ്രമിക്കുകയാണ്.
എന്‍ഡിഎ ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ദുഷ്പ്രചാരണം നടത്തി സാമ്പത്തിക നയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന സാമ്പത്തിക പരിഷ്ക്കരണത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മുപ്പത്തഞ്ച് ദിവസങ്ങള്‍ കൊണ്ട് രാജ്യത്ത് പ്രചാരം നേടിയ ഇ- ബാങ്കിങ് സംവിധാനമാണ് ഏറ്റവും സുതാര്യമെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട ജനങ്ങളെ മുന്‍ഗണനാ ലിസ്റ്റില്‍പ്പെടുത്തി അവര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ നല്കാന് കേരളത്തിലെ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ സാമ്പത്തിക പരിഷ്ക്കരത്തോട് സഹകരിക്കണം. ഇവിടെ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടാണ്. അവരുടെ സാമ്പത്തിക നയവും കാര്‍ഷിക നയവും, വിദ്യാഭ്യാസ നയവും ഒന്നാണ്.
ഈ സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പിരിച്ച് വിട്ടിട്ട് ഇവര്‍ക്ക് ഒന്നായിക്കൂടെ എന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാനസെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
കേരളാകേണ്ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, നിയോജകമണ്ഡലം പ്രസിഡന്റ് പ്രകാശ് ഡി. നമ്പൂതിരി, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ശ്യാമളാ കൃഷ്ണകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്താ, സംസ്ഥാന സമിതി അംഗം മധു പരുമല, ജയദേവ്, ബി.കൃഷ്ണകുമാര്‍, വത്സലകുഞ്ഞമ്മ, അരുണ്‍ പ്രകാശ്, ജെഎസ്എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാധാഭായി ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: