വാഷിങ്ടണ്‍: ഏറ്റവും സമ്പന്നരായ യുവസംരംഭകരുടെ പട്ടികയില്‍ രണ്ട് ഇന്ത്യാക്കാര്‍. ഫോബ്സ് മാസികയുടെ ഇക്കൊല്ലത്തെ രണ്ടാമത്തെ പട്ടികയിലാണ് ഇവര്‍ ഇടംപിടിച്ചത്. നാല്‍പ്പത് വയസില്‍ താഴെയുളള സംരംഭകരുടെ പട്ടികയാണിത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഒന്നാമന്.
വിവേക് രാമസ്വാമി എന്ന ബയോടെക് സംരംഭകനാണ് പ്രഥമ ഇന്ത്യാക്കാരന്. 24മതാണ് സ്ഥാനം. 600 മില്യന്‍ ഡോളറാണ് (40509000000 രൂപ) സമ്പത്ത്. 360 മില്യന്‍ ഡോളറുമായി (24298362000 ഇന്ത്യന്‍ രൂപ)അപൂര്‍വ്വ മേത്ത മുപ്പത്തിയൊന്നാമതുമുണ്ട്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാമസ്വാമി എന്ന മുപ്പത്തിയൊന്നുകാരന് മരുന്ന് നിര്‍മാണത്തില്‍ നിന്നാണ് തന്റെ ഭാഗ്യം കണ്ടെത്തിയത്. മ്യോവന്ത് സയന്‍സസ് എന്ന ഇദ്ദേഹത്തിന്റെ കമ്പനി 218 മില്യന്‍ ഡോളറുമായി(14714444100 ഇന്ത്യന്‍ രൂപ) ഓഹരിസൂചിക വെബ്സൈറ്റായ നസ്ദാഖില്‍ ഒക്ടോബറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.
അമേരിക്കയുടെ ബയോടെക് ചരിത്രത്തിലാദ്യമായി കഴിഞ്ഞ കൊല്ലം രാമസ്വാമിയുടെ ബിപിഒ ഏറ്റവും വലിയ കമ്പനിയായി. മറവിരോഗത്തിനുളള പുത്തന്‍ മരുന്ന് വികസിപ്പിക്കല്‍ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന അക്സോവാന്തിന്റെ ഓഹരിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടായിരുന്നു ഈ നേട്ടം. മരുന്ന് വിപണി ഏതാണ്ട് മറന്നു കഴിഞ്ഞതോ ഉപേക്ഷിക്കപ്പെട്ടതോ ആയ മരുന്നുകള്‍ വാങ്ങുന്ന റോയ് വാന്ത് എന്നൊരു ബയോടെക് കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്.
ഇന്ത്യയില്‍ ജനിച്ച മേത്ത 2000ല്‍ കാനഡയിലേക്ക് കുടിയേറി. വാട്ടര്‍ലൂ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ബ്ലാക്ക് ബെറിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ക്വാല്‍കം, ആമസോണ്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. 2012ല്‍ ഇന്‍സ്റ്റാകാര്‍ട്ട് എന്ന സംരംഭം ആരംഭിച്ചു. പലവ്യജ്ഞന വിതരണമായിരുന്നു കമ്പനി ചെയ്തിരുന്നത്. ഒരു വ്യാപാര ശൃംഖലയുടെ ഭാഗമായാണ് കമ്പനി തുട ങ്ങിയത്.
പട്ടികയില്‍ ഒന്നാമന് സുക്കര്‍ബര്‍ഗാണ്. അമ്പത് ബില്യന്‍ ഡോളറാണ് (3376272500000 ഇന്ത്യന്‍ രൂപ)ആസ്തി. കഴിഞ്ഞ കൊല്ലത്തേതിനെക്കാള് 2.9 ബില്യന്‍ ഡോളറിന്റെ (195823805000 ഇന്ത്യന്‍ രൂപ)വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: