ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതി ആരോപണം കോണ്‍ഗ്രസ്സിന്റെ നിരവധി സെല്‍ഫ് ഗോളുകളില്‍ ഒന്നാണെന്ന് ബിജെപി. കോണ്‍ഗ്രസ് ഭരണത്തിലാണ് പദ്ധതിയുടെ കരാര്‍ ജോലികള്‍ നടന്നത്. പദ്ധതി പ്രദേശത്ത് നിന്നുള്ള എംപിയാണ് കിരണ്‍ റിജ്ജു.
കരാര്‍ ജോലികളില്‍ പങ്കെടുത്ത ഗ്രാമീണര്‍ തങ്ങള്‍ക്ക് വേതനം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനം ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറുകയാണ് മന്ത്രി ചെയ്തത്. ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് അദ്ദേഹം ചെയ്തത്.
ആരോപണമുന്നയിച്ച ചീഫ് വിജിലന്‍സ് ഓഫീസറായ സതീഷ് വര്‍മ കോണ്‍ഗ്രസ്സിന് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതിന് കുപ്രസിദ്ധനാണ്. കൃത്യവിലോപത്തിന് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ കോണ്‍ഗ്രസ്സിന്റെ നിരാശയാണ് ലക്ഷ്യമാകുന്നതെന്നും ബിജെപി വക്താവ് ജി. വി. എല്‍. നരസിംഹ റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: