ശബരിമല: ഹരിവരാസനം തനിക്ക് ഗുരുസ്മരണ കൂടിയാണെന്ന് സംഗീതസംവിധായകന് എം. ജയചന്ദ്രന്. അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം ചിട്ടപ്പെടുത്തിയത് തന്റെ ഗുരുവായ പ്രമുഖ സംഗീത സംവിധായകന് ജി. ദേവരാജന്‍ മാസ്റ്ററാണ്.
ഗാനഗന്ധര്വന് കെ.ജെ യേശുദാസ് പാടിയ ഹരിവരാസനത്തിന് ഈണമിട്ടയാളെ പലര്‍ക്കും അറിയില്ല. ഹരിവരാസനം ദേവരാജന്‍ മാസ്റ്ററുടേതു കൂടിയാണ്. ആ അംഗീകാരം ദേവരാജന്‍ മാസ്റ്റര്‍ക്ക് ലഭിച്ചില്ല. മാഷിന്റെ ഈണമാണ് ഹരിവരാസനത്തെ കാലാതിവര്‍ത്തിയാക്കുന്നത്. കാലം കഴിഞ്ഞിട്ടും എല്ലാവരും കേള്‍ക്കുന്നു, പാടുന്നു, ആത്മാവിനോട് ചേര്‍ത്തു വയ്ക്കുന്നു. കേവലമൊരു കൃതിയല്ല ഹരിവരാസനം. അതിനുമപ്പുറം നമ്മെ അയ്യപ്പ സ്വാമിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമാണതെന്നും ജയചന്ദ്രന് പറഞ്ഞു.
രണ്ടു വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ ഇരുപത്തഞ്ചാമത്തെ തവണയാണ് ജയചന്ദ്രന് തുടര്‍ച്ചയായി മലചവിട്ടുന്നത്. ഭക്തിയോടു ചേര്‍ന്നാണ് ഇന്ത്യന്‍ സംഗീതവും പാശ്ചാത്യ സംഗീതവും മുന്നോട്ട് പോയിട്ടുള്ളത്. ഭക്തിയില്ലാതെ എന്തിനാണ് സംഗീത ജ്ഞാനമെന്നാണ് കര്‍ണാടക സംഗീതജ്ഞന് ത്യാഗരാജസ്വാമികള്‍ ചോദിച്ചത്. ഇപ്പോഴത്തെ ഭക്തിഗാനങ്ങളില്‍ ഭക്തിമാത്രമാണ് ഇല്ലാത്തത്. ശബ്ദഘോഷത്തോടെയുള്ള ഇത്തരം ഗാനങ്ങള്‍ നിലനില്ക്കാത്തത് ഭക്തിയുടെ അംശം ചോര്‍ന്നുപോയതു കൊണ്ടാണ്. ഇവ ഭക്തിയില്‍ നിന്ന് വിഭക്തിയിലേക്ക് മാറിയതായും ജയചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: