കൊച്ചി: ഐഎന്‍ടിയുസി നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവും മരട് നഗസഭ വൈസ് ചെയര്‍മാനുമായ ആന്റണി ആശാംപറമ്പില്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിന് മുമ്പാകെയാണ് ആന്റണിയും കൂട്ടുപ്രതി കൗണ്‍സിലര്‍ ജീന്സന് പീറ്ററും കീഴടങ്ങിയത്.
ആന്റണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. രണ്ടുമാസം ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് ആന്റണി കീഴടങ്ങിയത്.
2013 ലാണ് കേസിന് ആസ്പദമായ സംഭവം. മരടില്‍ കെട്ടിട നിര്‍മ്മാണം നടക്കുന്ന പ്രദേശത്ത് നിന്ന് ചെളി നീക്കാന്‍ ഷുക്കൂര്‍ അഞ്ച് ലക്ഷം രൂപക്ക് കരാര്‍ എടുത്തിരുന്നു ഇത് ഒഴിയണമെന്നും പണി ഭരതന് ഷിബു എന്ന കരാറുകാരന് നല്‍കണമെന്നും ആവശ്യപ്പെട്ട് ആന്റണിയും ജിന്സണ് പീറ്ററും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഷുക്കൂറിനെ ഇവര്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഭായി നസീറിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഷുക്കൂറിനെ തട്ടികൊണ്ടുപോയത്. അന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും മുന്‍മന്ത്രി ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു.
ഇതിന് ശേഷം വീണ്ടും നിര്‍മ്മാണപ്രദേശത്ത് നിന്ന് ചെളി നീക്കുന്നതിന് പത്ത് ലക്ഷം രൂപക്ക് ഷുക്കൂര്‍ എടുത്ത കരാര്‍ ഭരതന് ഷിബുവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ആന്റണി ആശാം പറമ്പില്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഷുക്കൂര്‍ പരാതി നല്‍കിയത്. കേസില്‍ 18 പേരാണുള്ളത്. ഗുണ്ടാനേതാവ് ഭായി നസീര്‍ ഉള്‍പ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: