ന്യൂദല്‍ഹി: അസാധുവാക്കിയ 12.44 ലക്ഷം കോടി രൂപ ബാങ്കിലെത്തിയതായി റിസര്‍വ്വ് ബാങ്ക്. നോട്ട് റദ്ദാക്കിയ നവംബര്‍ എട്ട് മുതല്‍ ഈ മാസം പത്ത് വരെയുള്ള കണക്കാണിത്. 4.61 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്തതായും ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്.ഗാന്ധി പറഞ്ഞു. ഇതില്‍ 1.7 ലക്ഷം കോടി അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ്. ദിനംപ്രതി കൂടുതല്‍ നോട്ടുകള്‍ അച്ചടിച്ചുവരികയാണ്.
നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്ന ഇടപാടുകള്‍ പരിശോധിക്കുകയും നടപടിയെടുക്കുകയും വേണം. നോട്ടുകള്‍ ശേഖരിച്ചുവെക്കാതെ ചെലവഴിക്കണമെന്നും ആര്‍ബിഐ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: