തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപി ആര്.ശ്രീലേഖക്കെതിരായ അന്വേഷണം െൈവകിയെന്ന പരാതിയില്‍ ചിഫ് സെക്രട്ടറി എസ്.എം. വിജയാനന്ദന് വിജിലന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നാണു ശ്രീലേഖക്കെതിരായ പരാതി. രണ്ടു ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതുകൊണ്ടാണ് അന്വേഷണം വൈകിയതെന്നായിരുന്നു ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. മറുപടി തൃപ്തികരമല്ലെന്ന് കാട്ടി ചീഫ് സെക്രട്ടറിയുടെ വാദം കോടതി തള്ളി.
ശ്രീലേഖക്കെതിരെ ഗതാഗതമന്ത്രി നല്കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പൂഴ്ത്തിയെന്നാണ് ആരോപണം. ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലത്ത് സ്ഥലം മാറ്റത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച ഫയല്‍ 2016 ജൂലൈ 25ന് ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറി. അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു മന്ത്രി ഫയല്‍ കൈമാറി. നാലു മാസമായിട്ടും ഫയലില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: