ന്യൂദല്‍ഹി: കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ നടപടി വേണമെന്ന് സുപ്രീംകോടതി. ഇതിനായി ആറ് മാസത്തിനകം കര്‍മപദ്ധതി തയാറാക്കണം. ലഹരി ഉപയോഗത്തിന് എതിരെയുള്ള ബോധവത്ക്കരണം സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കുട്ടികളിലെ ലഹരി ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബച്പന്‍ ബച്ചാവോ ആന്ദോളന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണം. ലഹരി ഉപയോഗം സംബന്ധിച്ച് രാജ്യത്ത് പുതിയ സര്‍വ്വേ നടത്തി നാല് മാസത്തിനകം അതിന്റെ റിപ്പോര്‍ട്ട് തയാറാക്കാനും കോടതി നിര്‍ദേശിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണം നടത്തണമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: