ആലുവ: നവജാത ശിശുവിനെ ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അച്ഛന് ഷെഫീക്കും അമ്മ ഷിലീജയും അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണം അമ്മയുടെ നിര്‍ബന്ധം കാരണമാണെന്ന് അച്ഛന് പോലീസില്‍ മൊഴി നല്കി. കുട്ടി ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് കഴിയുന്നത്.
പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന്റെ കരച്ചില് കേട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസുള്ളപ്പോഴാണ് ഷിലീജ വീണ്ടും ഗര്‍ഭിണിയായത്. പുറത്തറിഞ്ഞാല്‍ ആളുകള്‍ കളിയാക്കുമെന്ന് കരുതി ഷിലീജ ഇക്കാര്യം മറച്ച് വയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെയാണ് ഇവര്‍ പ്രസവിച്ചതും.
കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ വീടിന് അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. എറണാകുളത്ത് ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിന്റേതാണ് ഓട്ടോറിക്ഷ. വീട്ടിലേക്കുള്ള വഴിക്ക് വീതിയില്ലാത്തതിനാല്‍ ഓട്ടോറിക്ഷ നൂറു മീറ്റര്‍ മാറി റോഡ് സൈഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷയില്‍ കുട്ടിയെ കണ്ടെത്തിയ വിവരം നാട്ടുകാരാണ് ബാബുവിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: