ബെംഗളൂരു: സെക്സ് ടേപ്പ് പുറത്തുവന്നതിനെത്തുടര്‍ന്ന് കര്‍ണ്ണാടക എക്സൈസ് മന്ത്രി എച്ച്.വൈ. മേട്ടി രാജിവച്ചു. മേട്ടിയുടെ അശ്ലീല ടേപ്പ് വിവരാവകാശ പ്രവര്ത്തകന് രാജശേഖര്‍ മുലാലിയാണ് പുറത്തുവിട്ടത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എങ്കിലും രാജിവയ്ക്കുകയാണെന്നും മേട്ടി പറഞ്ഞു.
മേട്ടിയുടെ അനുയായികള്‍ മുലാലിക്കെതിരെ വധഭീഷണി മുഴക്കി. അതിനിടെ വിവാദ സിഡിയില്‍ പെട്ട യുവതി, വീഡിയോയിലുള്ളത് താന്‍ തന്നെയെന്നു സമ്മതിച്ചു. അതിലുള്ളത് താനല്ലെന്ന് ഞായറാഴ്ച യുവതി പറഞ്ഞിരുന്നു. അത് ഇന്നലെ തിരുത്തി. 3.23 സെക്കന്‍ഡുള്ള വീഡിയോയാണ് പുറത്തുവിട്ടത്.
കോണ്‍ഗ്രസിനെയും സിദ്ധരാമയ്യ സര്‍ക്കാരിനെയും വെട്ടിലാക്കിയ സിഡി സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. വീഡിയോ തട്ടിപ്പെന്നും പ്രതിഛായ തകര്ക്കാനാണിതെന്നുമാണ് 71 വയസുള്ള മേട്ടിയുടെ പ്രതികരണം. ആകെത്തകര്‍ന്ന കോണ്‍ഗ്രസിന് ആകെയുള്ള പിടിവള്ളി കര്‍ണ്ണാടകത്തിലെ സര്‍ക്കാരാണ്. ആ സര്‍ക്കാരാണ് ലൈംഗിക അപവാദത്തില്‍ പെട്ടത്. ടേപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ രാജിവയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മേട്ടയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: