ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അനന്തനാഗിലും സോപ്പോറിലുമാണ് സംഭവങ്ങള്‍. ഇന്നലെ രാവിലെ അനന്തനാഗിലെ ശ്രിഗുഫ്വാരയിലെ ബേവ്രയില് സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. രൂക്ഷമായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബസിത് അഹമ്മദ് ധര് ആണ് കൊല്ലപ്പെട്ടത്.
ബാരാമുള്ളയിലെ സോപോറിലെ ബോമൈയില് പാക്കിസ്ഥാനി ഭീകരന് അബുബക്കറാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ലഷ്ക്കര്‍ കമാന്‍ഡറായ അബുബക്കറെ വെടിവച്ചത്. ഇയാള്‍ ഒരു വീട്ടില്‍ കയറി ഒളിച്ചു. സൈന്യം വീടുവളഞ്ഞ് വെടിവയ്പ്പ് തുടങ്ങി. ഒടുവില്‍ വീട് ബോംബു വച്ച് തകര്‍ത്താണ് ഭീകരനെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: