തിരുവനന്തപുരം: സഹ. സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സഹകരണ കാര്‍ഡ് നല്‍കുമെന്ന പ്രഖ്യാപനം പാഴായി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് മാവേലി സ്റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ്, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യാനുസരണം സാധനങ്ങള്‍ വാങ്ങാന്‍ പ്രത്യേകം കാര്‍ഡ് നല്‍കും എന്നാണ് സഹകരണ മന്ത്രി എ.സി.മൊയ്തീന് നവംബര്‍ 19ന് പ്രഖ്യാപിച്ചത്.
സഹ.മേഖലയില്‍ തുക പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ വലിയ ആശ്വാസമായാണ് കാര്‍ഡ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. ജില്ലാ സഹകരണബാങ്കുകളിലെയും കാര്‍ഷിക വികസന ബാങ്കുകളിലെയും പ്രസിഡന്റുമാരുടെ യോഗത്തിലായിരുന്നു തീരുമാനം. പ്രാഥമിക സഹകരണ സംഘങ്ങളിലെയും മറ്റ് സഹകരണ സ്ഥാപനങ്ങളിലെയും തുക ജില്ലാ ബാങ്കില്‍ നിക്ഷേപമായുണ്ട്. സഹകരണ സംഘങ്ങളില്‍ നിക്ഷേപമുള്ളവര്‍ക്ക് ജില്ലാബാങ്ക് കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം. സ്ഥാപനങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് പണം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
സഹ. സംഘം രജിസ്ട്രാര്‍ ജില്ലാ സഹ.ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും കാര്‍ഡ് വിതരണം സര്‍ക്കുലറില്‍ ഒതുങ്ങി. കാര്‍ഡിന് ഏകീകൃത സ്വഭാവം വേണമെന്നുള്ളതിനാല്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സഹകരണസംഘം സെക്രട്ടറിമാരുടെ യോഗത്തില്‍ ജില്ലാ സഹകരണ ബാങ്ക് കാര്‍ഡ് തയ്യാറാക്കി നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒന്നും ഒരുക്കാതെയായിരുന്നു പ്രഖ്യാപനം.
സഹകരണ സംഘങ്ങള്‍ ആധുനികവല്‍ക്കരിച്ചു എന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുമ്പോഴും ഭൂരിപക്ഷം സഹകരണ സംഘങ്ങളിലും കമ്പ്യൂട്ടര്‍ സംവിധാനമോ നെറ്റ് ബാങ്കിംഗ് സംവിധാനമോ ഇല്ല. ഇത്തരത്തില്‍ കാര്‍ഡ് നല്കാന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ജില്ലാ സഹ.ബാങ്കുകളിലെ ഐടി വിഭാഗം ചൂണ്ടിക്കാട്ടി. ഇതോടെ ജില്ലാ സഹകരണ ബാങ്കുകള്‍ നിലപാട് മാറ്റി.
കാര്‍ഡുകള്‍ സഹകരണസംഘങ്ങള്‍ സ്വന്തം ചെലവില്‍ നിര്‍മ്മിച്ച് നല്‍കണമെന്നായി. എന്നാല്‍ കാര്‍ഡ് ഏത് തരത്തിലായിരിക്കണം എന്ന രൂപരേഖ നല്‍കിയതുമില്ല. ഇതോടെ കാര്‍ഡ് സംവിധാനം അടഞ്ഞ അധ്യായവുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: