തിരുവനന്തപുരം: പിഎഫ് പെന്‍ഷന്‍കാരുടെ ദയനീയാവസ്ഥ കണക്കിലെടുത്ത് കേരളത്തില്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ച ക്ഷേമ പെന്‍ഷനുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെതിരെ സംസ്ഥാന വ്യാപകമായി സമരത്തിന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
കേരളത്തിലുള്ള നാലു ലക്ഷം വരുന്ന പിഎഫ് പെന്‍ഷന്‍കാരില്‍ മഹാഭൂരിപക്ഷത്തിനും ആയിരം രൂപയ്ക്കു താഴെ മാത്രമാണ് പെന്‍ഷനുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് തുല്യമായി ഇപിഎഫ് പെന്‍ഷന്‍കാരെയും കണക്കാക്കിയാണ് ക്ഷേമ പെന്ഷന് സര്‍ക്കാര്‍ നിഷേധിച്ചത്. ഇപിഎഫ് പെന്‍ഷന്റെ നിജസ്ഥിതി മനസിലാക്കാതെയുള്ള ഈ നടപടിയില്‍ പിഎഫ് പെന്‍ഷനേഴ്സ് അസോസിയേഷന് ശക്തമായ പ്രതിഷേധിച്ചു. 99 ശതമാനവും തൊഴിലാളി വിഹിതം നല്‍കിയുള്ള ഒരു പങ്കാളിത്ത പെന്‍ഷനാണ് ഇപിഎഫ് പെന്ഷന്.
ക്ഷേമ പെന്ഷന് അനുവദിച്ച് ഉത്തരവിറക്കിയ അതേ സെക്രട്ടറി തന്നെയാണ് ഇപ്പോള്‍ അതു നിര്‍ത്തലാക്കിയും ഉത്തരവിറക്കിയത്. നിഷേധിച്ച ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 28ന് വില്ലേജ് ഓഫീസുകള്‍ക്കു മുന്നിലെ ധര്‍ണയാണ് ആദ്യഘട്ട സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: