അടിമാലി: കുമളി കൊലപാതക കേസില്‍ പ്രതിയെ നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ നവംബര്‍ നാലിന് രാത്രി വീട്ടമ്മയെ കൊന്ന് പുഴയില്‍ തള്ളിയ കേസിലെ പ്രതി ഉപ്പുതറ ചപ്പാത്ത് കരിന്തരുവി എസ്റ്റേറ്റിലെ സലിനെ (42) ആണ് പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ തന്നെയാണോ കൊലനടത്തിയത് സംഭവവുമായി തമിഴ്നാട് കേന്ദ്രീകരിച്ച് ഇയാള്‍ക്കുള്ള ബന്ധങ്ങള്‍, ഇവര്‍ തങ്ങിയ ലോഡ്ജിലെത്തി തെളിവെടുപ്പ് എന്നീ കാര്യങ്ങളാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇറച്ചിപാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. അടിമാലി സിഐ ടി യു യൂനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: