കട്ടപ്പന: പുളിയന്മല കമ്പനിപ്പടിക്ക് സമീപം അമല മനോഹരി പള്ളിയില്‍ മോഷണം. ചൊവ്വാഴ്ച രാത്രിയോടെ മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. പള്ളിയുടെ പിന്‍വശത്തെ കതക് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഉള്ളിലെ അലമാരകള്‍ പൊളിച്ച് തിരച്ചില്‍ നടത്തിയ ശേഷം നേര്‍ച്ചപെട്ടി പൊളിച്ചാണ് പണം അപഹരിച്ചത്. കഴിഞ്ഞ ദിവസമാണ് പള്ളിയിലെ പെരുന്നാള്‍ സമാപിച്ചത്. അതുകൊണ്ട് 10000 രൂപക്ക് മുകളില്‍ പണം നേര്ച്ചപ്പെട്ടിയില് ഉണ്ടായിരുന്നതായാണ് പ്രതീക്ഷ. പള്ളിയുടെ മുന്‍വശത്തെ നേര്‍ച്ചപ്പെട്ടി തുറക്കാനും ശ്രമം നടന്നിരുന്നു. കഴിഞ്ഞ ദിവസം മലഞ്ചരക്ക് സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: