കണ്ണൂര്‍: തലശ്ശേരി-ഇരിട്ടി റൂട്ടിലോടുന്ന വികാസ് ബസ് ജീവനക്കാരനായ പുനത്തില്‍കണ്ടി വീട്ടില്‍ സുധീഷിനെ മഫ്ടിയില് സഞ്ചരിക്കുകയായിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ അനീഷ്കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് മൃഗീയമായി മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ നടത്തുകയായിരുന്ന സമരത്തിന് കണ്ണൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ കമ്മറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സമരത്തില്‍ മുഴുവന്‍ ജീവനക്കാരും മറ്റ് സംഘടനകളും സഹകരിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സുധീഷ് ഈയടുത്ത ദിവസമാണ് ശാരീരിക അവശതകളുണ്ടായിട്ടുപോലും ജോലിചെയ്യന് നിര്‍ബന്ധിതമായത്. സിവില്‍ ഡ്രസ്സില്‍ യാത്രചെയ്തിരുന്ന പോലീസുകാരന് ടിക്കറ്റ് മുറിച്ചതിന്റെ വൈരാഗ്യമാണ് തൊഴിലാളിയെ അക്രമിക്കാന്‍ കാരണമായത്.
അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജില്ല മുഴുവനും സമരം വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതരായി തീരുമെന്ന് യൂണിയന് ജില്ലാ പ്രസിഡണ്ട് കെ.കെ.ശ്രീജിത്ത്, സെക്രട്ടറി പി.കൃഷ്ണന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: