കണ്ണൂര്‍: തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും അക്രമവും ഭീഷണിയും തടയുന്നതിനും തീരദേശത്ത് ജാഗ്രത പാലിക്കുന്നതിനും വേണ്ടി സംസ്ഥാനത്തെ തീരദേശത്ത് ഇന്ന് മുതല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തും. ഇന്ത്യന്‍ നേവി, തീരദേശ സുരക്ഷാ സേന, കസ്റ്റംസ്, ഇന്റലിജന്‍സ് ബ്യൂറോ, സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന പോലീസ്, തീരദേശ പോലീസ്, ഇന്റലിജന്‍സ് ബ്യൂറോ, മറൈന്‍ എന്‍ഫോഴ്സമെന്റ് ആന്റ് വിജില്ന്സ് വിംഗ്, ഫിഷറീസ്, പോര്‍ട്ട്, കടലോര ജാഗ്രതാ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി അഴീക്കല്‍ തുറമുഖം, ആയിക്കര കടപ്പുറം, മുഴപ്പിലങ്ങാട്, മീന്‍കുന്ന്, പയ്യാമ്പലം ബീച്ചുകള്‍, ഏഴിമല തുടങ്ങിയ മേഖലകളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കും. തീരദേശത്ത് താമസിക്കുന്നവര്‍ അപരിചിതരായവരെ പ്രദേശത്ത് കണ്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കണം. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മുതല്‍ 17ന് രാവിലെ 8വരെ സംയുക്ത തീരദേശ സുരക്ഷാ അഭ്യാസം ”സാഗര്‍-കവച് 01/2016) നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: