കോഴിക്കോട്: കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചറിയ പി. ഐസക്കിനെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടിക്കെതിരെ എബിവിപി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു ഇത്.
വൈകീട്ട് ആറരയോടെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലായിരുന്നു കരിങ്കൊടി കാണിച്ചത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജില്‍, സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ്ജ് കെ.കെ. മനോജ്, സംസ്ഥാനസമിതി അംഗം ഡി.എസ്. അഭിരാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എബിവിപി സംസ്ഥാന ഖജാന്‍ജി കെ. ശ്രീനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പരീക്ഷ മാറ്റിവെക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്കി. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ നടന്ന പരീക്ഷ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: