കോഴിക്കോട്: നിലമ്പൂരില്‍ കരുളായി വനത്തില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ച കോഴിക്കോട് ഗവ. പോളിടെക്നിക് ജീവനക്കാരന് രജീഷ് കൊല്ലക്കണ്ടിയെ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്തു.
വടകര എടച്ചേരി സ്വദേശിയായ രജീഷ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. 13നാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ലഭിച്ചത്. സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യര്‍ഥന പ്രകാരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് രജീഷ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: