കോഴിക്കോട്: ദേശീയതയെ വിലയിരുത്തുന്നതില്‍ മാര്‍ക്സ് പരാജയപ്പെട്ടുവെന്ന് ചരിത്രകാരന് ഡോ.എം.ജി.എസ്. നാരായണന്. കരുക്ഷേത്ര ബുക്സ് പ്രസിദ്ധീകരിച്ച ഷാബു പ്രസാദിന്റെ ‘ഗാന്ധി വധം: അവഗണിക്കപ്പെട്ട നാള് വഴികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശീയതയുടെ കാലം കഴിഞ്ഞുവെന്നും അന്തര്‍ദേശീയതയാണ് ഭാവിയില്‍ ഉണ്ടാവുകയെന്നുമായിരുന്നു മാര്‍ക്സിന്റെ വീക്ഷണം. തന്റെ കണ്മുന്നില് ഉണ്ടായ ദേശീയതയുടെ മുന്നേറ്റത്തെ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ദേശീയത മുഖ്യപങ്കാണ് വഹിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ദേശീയതയുടെ മുന്നേറ്റങ്ങളുണ്ടായി. ഭാരതത്തിലും ചൈനയിലുമടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍ ദേശീയത മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു.
കുരുക്ഷേത്ര ജനറല്‍ മാനേജര്‍ ഇ.എന്‍. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര് മധുവിന് പുസ്തകം നല്കി അഡ്വ.പി.എസ്. ശ്രീധരന് പിള്ള പ്രകാശന ചെയ്തു. കാവാലം അനില്‍, കൃഷ്ണവാരിയത്ത് എന്നിവര്‍ സംസാരിച്ചു. ഷാബു പ്രസാദ് മറുപടി പറഞ്ഞു. കെ. ഷാജു സ്വാഗതവും എം. ശ്രീഹരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: