പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്കിയ ഹര്‍ജിയെ എതിര്‍ത്ത രാജേശ്വരിയുടെ നിലപാടുകള്‍ സംശയകരമാണന്ന് പാപ്പു. ഇക്കാര്യത്തിലെ നിഗൂഢതകള്‍ അന്വേഷിക്കണമെന്നും പാപ്പു ആവശ്യപ്പെട്ടു.
പോലീസിന്റെ അന്വേഷണത്തെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് രാജേശ്വരി. ഇപ്പോഴുള്ള നിലപാട് മാറ്റം സംശയാസ്പദമാണന്നും പാപ്പു വ്യക്തമാക്കി. രാജേശ്വരിയുടെ ഇപ്പോഴത്തെ നിലപാട് സംശയത്തിന് ഇടവെയ്ക്കുന്നവയാണന്നും ഇതേകുറിച്ചും അന്വേഷിക്കണമെന്നും പട്ടികജാതി സംഘടനാ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജിഷയുടെ അമ്മയ്ക്ക് വിവിധ സംഘടനകള്‍ നല്കിയ ഭീമമായ തുകയെകുറിച്ചും അന്വേഷണം നടത്തണമെന്നും ഭാരവാഹികളായ എം.എ. കൃഷ്ണന്‍കുട്ടി, കെ.വി. ശിവന്, ശിവന് കദളി, എം.കെ. അംബദ്കര്‍, എം. കെ. അപ്പു, ചന്ദ്രസ്വാമി, അയ്യപ്പന്, ഇ.പി. രാഘവന്, മോഹനന് പാണിയേലി, കെ.എ. കൃഷ്ണന്‍കുട്ടി, ജയന് കീഴില്ലം എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: