കാക്കനാട്: കാക്കനാട് ഇടച്ചിറയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപം ഫ്ളാറ്റ് സമുച്ചയത്തില്‍ മനുഷ്യാവകാശ കമ്മീഷന് തെളിവെടുപ്പ് നടത്തി. അഞ്ച് ടവറുകളും വില്ലകളും ഹോട്ടലും ഉള്‍പ്പെടുന്ന അഞ്ച് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് കെട്ടിട സമുച്ചയം. ഒമ്പത് മുതല്‍ 17 നിലകളുള്ള അഞ്ച് ഫ്ളാറ്റുകളിലും 21 വില്ലകളിലുമായി 2000 ല്‍പ്പരം ആളുകള്‍ താമസിക്കുന്ന ഇവിടെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. രണ്ട് പ്ലാന്റുകളാണ് ഇവിടെയുള്ളത്. കെട്ടിട സമുച്ചയങ്ങളില്‍ നിന്ന് ഒഴുക്കുന്ന കക്കൂസ് മാലിന്യം പരിസര പ്രദേശങ്ങളിലും തൊട്ടടുത്ത കടമ്പ്രയാറിലേക്കും നിറഞ്ഞതോടെയാണ് മനുഷ്യാവകാശ കമ്മീഷന് ചീഫ് ഇന്‍വിസ്റ്റിഗേഷന്‍ ഐ ജി.യുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കെട്ടിട സമുച്ചയങ്ങളിലെ കോമ്പൗണ്ടില്‍ നിന്നും കാന നിര്‍മിച്ചാണ് സെപ്റ്റിക് ടാങ്കിലെ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത്. ഫ്ളാറ്റിലെ തോട്ടിലേക്കാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിര്മിച്ചിട്ടുണ്ടെങ്കലും ഫ്ളാറ്റിലെ മലിജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ ശേഷിയില്ലാത്തവയാണ് സ്ഥാപിച്ചിരിക്കുന്നത്. ട്രീറ്റ്മെന്റ് പ്്ളാന്റിലെ പ്രവര്ത്തനക്ഷമതയുള്ളതായിരുന്നില്ല. സെപ്റ്റിക് ടാങ്കുകള്‍ പലതും പൊട്ടിയൊലിച്ച് മാലിന്യം അടുത്ത പറമ്പുകളിലേക്കും പരിസരത്തും വ്യാപിച്ച കിടക്കുന്നതായും പരിശോധനയില്‍ കണ്ടത്തെി.
തൃക്കാക്കര നഗരസഭക്കും തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും കേരള നദീതീര സംരക്ഷണ സമിതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മീഷന് ചീഫ് ഇന്‍വിസ്റ്റിഗേഷന്‍ ഐ ജിയുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്സ്, തൃക്കാക്കര നഗരസഭ അധികൃതര്‍ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തിയത്. പാര്‍പ്പിട സമുച്ചയത്തിലെ മുഴുവന്‍ ഫ്ളാറ്റുകളും വില്‍പ്പന നടത്തിയതിനാല്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ പ്രശ്നം പരിഹരിക്കുന്നതിന് താല്‍പ്പര്യം കാണിക്കുന്നില്ളെന്നാണ് താമസക്കാരുടെ ആരോപണം.
ഫ്ളാറ്റുടമയുടെ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളുടെ പാര്‍പ്പിട സമുച്ചയങ്ങളിലേക്കാണ് ഓടയില്‍ കൂടി തള്ളുന്നത്. ഗുരുതര നിയമ ലംഘനമാണെന്ന് പരിശോധന നടത്തിയ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫ്ളാറ്റ് സമുച്ചയങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ശുദ്ധല പൈപ്പുകള്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന കാനായിലാണ് സ്ഥാപിച്ചിരിക്കുന്നത്. പാര്‍പ്പിട സമുച്ചയങ്ങള്‍ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടില്‍ 1112 കിണറുകളുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. താമസക്കാര്‍ നിത്യവും 810 ലോഡ് വെള്ളം ടാങ്കര്‍ ലോറിയില്‍ എത്തിക്കുന്നുണ്ട്. മഴ വെള്ള സംഭരണത്തിന് സംവിനാവുമില്ല. ഫയര്‍ഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തി നല്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഒന്ന്് പോലും നടപ്പിലാക്കിയില്ല. ഒരു ഫ്ളാറ്റില്‍ ശരാശരി പത്ത് പേരാണ് താമസിക്കുന്നത്.
പരിശോധന റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കുമെന്ന് ചീഫ് ഇന്‍വസ്റ്റിഗേഷന്‍ ഓഫിസര്‍ അറിയിച്ചു.നദീസംരക്ഷണ സമിതി സംസ്ഥാന പ്രഡിഡന്റ് ഫ്രൊഫ.സീതാരാമന്, ടി.എന്‍.പ്രതാപന് തുടങ്ങിയവരും സ്ഥലത്തത്തെിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: