നെയ്യാറ്റിന്‍കര: അമരവിള എയ്തുകൊണ്ടകാണിയിലെ റെയില്‍വേ ലെവല്‍ക്രോസിലാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്കൂളിലെ കുട്ടികളുമായി എത്തിയ സ്കൂള്‍ ബസ് കുടുങ്ങിയത്. ഒഴിവായത് വന്‍ദുരന്തം. രാവിലെ 8.45ന് കന്യാകുമാരിയില്‍ നിന്നുള്ള ജയന്തി ജനതാ എക്സ്പ്രസ് കടന്ന് പോകുന്നതിനു നിമിഷ നേരങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ധനുവച്ചപുരത്തു നിന്നും നെയ്യാറ്റിന്‍കരയിലെ സ്കൂളിലേയ്ക്ക് പോവുകയായിരുന്ന സ്കൂള്‍ ബസിനുള്ളിലെ കുട്ടികളാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്കൂള്‍ ബസ് ലെവല്‍ ക്രോസിനു നടുവിലെത്തിയതും റെയില്‍വേ ബാരിക്കേഡ് താഴ്ത്തിയതു കാരണം സ്കൂള്‍ ബസ് ലെവല്‍ ക്രേസില്‍ കുടുങ്ങാന്‍ കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അഞ്ചു നിമിഷം മാത്രം ബാക്കി നില്‍ക്കേ നാട്ടുകാര്‍ ശ്രമിച്ച് വാഹനത്തിനെ തള്ളി മാറ്റിയതിനെ തുടര്‍ന്നാണ് ദുരന്തം ഒഴിവായത്. തള്ളിമാറ്റി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയിന്‍ കടന്നു പോവുകയും ചെയ്തു. അമരവിളയിലെ റെയില്‍വേ ലെവല്‍ ക്രോസില്‍ ഇത്തരത്തിലുള്ള തലനാരിഴയ്ക്ക് ഒഴിവാകുന്ന ദുരന്തങ്ങളും അപകടങ്ങളും നിത്യസംഭവങ്ങളായി മാറുകയാണ്. റെയില്‍വേ മേല്‍പാലം അത്യാവിശ്യമായ അമരവിളയില്‍ അധികൃതരുടെ അനാസ്ഥകാരണം വൈകിപ്പിക്കുകയാണ്. ലെവല്‍ക്രോസില്‍ ബാരിക്കേഡ് താഴ്ത്തിയാല്‍ കിലോമീറ്ററുകള്‍ നീണ്ട വാഹനങ്ങളൂടെ നിരയാണ്. ബാരിക്കേഡ് ഉയര്‍ത്തുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള തിക്കിലും തിരക്കിലും അപകടങ്ങളും ഗതാഗത സ്തംഭനവും നിത്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: