കോട്ടയം: ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റണമെന്ന് ക്ഷത്രിയ ക്ഷേമസഭ നേതൃ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉടന്‍ ഉണ്ടാകണം.
സമുദായയാംഗങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാന്‍ സ്വാശ്രയസംഘങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. മൈക്രോ ഫിനാന്‍സ് മാതൃകയില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കും. അംഗങ്ങളുടെ വിഹിതവും ബാങ്ക് വായ്പയും നബാര്‍ഡ് സഹായവും പ്രയോജനപ്പെടുത്തിയായിരിക്കും ചെറുകിട ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുക.
ഇതനുസരിച്ചുള്ള വിശദമായ പദ്ധതികളും പ്രമേയങ്ങളും ഡിസം. 18ന് കൊച്ചി വിമന്‍സ് അസോസിയേഷന് ഹാളില്‍ ചേരുന്ന സംസ്ഥാന സമ്മേളനം അംഗീകരിക്കും.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന് വാര്‍ഷിക റിപ്പോര്‍ട്ടും പ്രമേയങ്ങളും അവതരിപ്പിക്കും. മൂന്നു മണിക്കു ചേരുന്ന പൊതുസമ്മേളനം വിദ്യാഭ്യാസ നയതന്ത്ര വിദഗ്ദ്ധന് ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ സൗമിനി ജെയിന് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സമ്മേളന നടത്തിപ്പിനായി ഡോ.ആര്.ആര്. വര്‍മ്മ (ചെയര്മാന്), ആര്. രവിവര്‍മ മാനസരോവര്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: