കോഴിക്കോട്: നഗരത്തില്‍ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവ് സഹിതം നാലു പേര് പിടിയില്‍. മായനാട് കളങ്ങരകണ്ടി ദുഷ്യന്തന്(52),പാലത്ത് കള്ളിക്കാട് ജംഷീര്‍ (25),കൊമ്മേരി മുന്നൊടിക്കല് മുജീബ്(34),തിരൂര്‍ സീതഞ്ചിറ സ്വദേശി ചെന്തുരുത്തി കാസിം(47) എന്നിവരാണ്പിടിയിലായത്.
സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബഹ്റയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ തിരച്ചിലില്‍ സ്റ്റേറ്റ് ആന്റി ഗുണ്ടാ സ്ക്വാഡ് കോഴിക്കോട് യൂണിറ്റും കസബ, ടൗണ്‍, ചെമ്മങ്ങാട് പൊലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ ദുഷ്യന്തന് നിരവധി തവണ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടയാളാണ്. ബാക്കിയുള്ളവര്‍ വില്പനയില് പുതുമുഖങ്ങളാണ്. ദുഷ്യന്തനെ 500 ഗ്രാം കഞ്ചാവു സഹിതം കസബ എസ്.ഐയും സ്റ്റേറ്റ്ആന്റി ഗുണ്ടാ സ്ക്വാഡും ചേര്‍ന്ന് മാവൂര്‍ റോഡില്‍ വച്ചാണ് പിടികൂടിയത്.
ജംഷീര്‍,മുജീബ് എന്നിവരെ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടു വന്ന 20 ഗ്രാം കഞ്ചാവുമായി ടൗണ്‍ എസ്.ഐ ഇ.കെ.ഷിജുവും എസ്എജിഎസ് അംഗങ്ങളും ചേര്‍ന്ന് പിടികൂടി. കാസിമിനെ 50 ഗ്രാം കഞ്ചാവുമായി ചെമ്മങ്ങാട് എസ്ഐയും എസ്എജിഎസ് അംഗങ്ങളും ചേര്‍ന്ന് പുഷ്പ ജംഗ്ഷനില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: