കൊച്ചി/കോട്ടയം: ജന്മഭൂമി മുന്‍ ജനറല്‍ മാനേജര്‍ കെ. പ്രേംനാഥ് (71) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ഇടപ്പള്ളി ചേലക്കുളം ലൈനില്‍ ചൈതന്യ വീട്ടിലായിരുന്നു അന്ത്യം. കോട്ടയം വേളൂര്‍ മുഞ്ഞനാട്ട് ദേവീഭവനം കുടുംബാംഗമാണ്. സംസ്കാരം നടന്നു. പരേതനായ ജോത്സ്യപണ്ഡിതന് എ. കൊച്ചുപ്പണിക്കരുടെ മകനാണ്.
കൊച്ചി നേവല്‍ബേസ് പബ്ലിക് സ്കൂളിലെ പ്രധാന അധ്യാപിക പത്മജയാണ് ഭാര്യ. മക്കള്‍: മധുരിമ (യുഎസ്എ), ചൈതന്യ. മരുമകന്: ശബരിഗിരീഷ് മേനോന് (യുഎസ്എ).
ദീര്‍ഘകാലം എഫ്എസിടിയില്‍ ഡിവിഷണല്‍ മാനേജരായിരുന്നു. ഫാക്ട് ആശുപത്രി അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനസംഘത്തിലും ജനതാപാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ച പ്രേംനാഥ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനതാപാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.
വിവിധ രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹനന്, പ്രാന്തീയ സഹവ്യവസ്ഥാ പ്രമുഖ് ശങ്കര്‍ജി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ ഇടപ്പള്ളിയിലുള്ള വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കോട്ടയത്തെ കുടുംബവീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ ജന്മഭൂമിക്കു വേണ്ടി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. സദാശിവന് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ബിജെപി സംസ്ഥാന കൗണ്‍സിലംഗം കെ.യു. ശാന്തകുമാര്‍, ജന്മഭൂമി കോര്‍പ്പറേറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോര, യൂണിറ്റ് മാനേജര്‍ സി.ബി. സോമന്, ഡവലപ്പ്മെന്റ് മാനേജര്‍ എം.വി. ഉണ്ണിക്കൃഷ്ണന്, സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ.ഡി. ഹരികുമാര്‍, എഡിറ്റോറിയല്‍ ഇന്‍ ചാര്‍ജ്ജ് ബാലചന്ദ്രന് ചീറോത്ത്, കോട്ടയം എംഇ പി.എം. മോഹിത് തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു. സഞ്ചയനം 21ന് രാവിലെ ഒമ്പതിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: