ന്യൂദല്‍ഹി: ബിസിസിഐക്കെതിരെ സുപ്രീം കോടതി. തെറ്റായ സത്യവാങ്മൂലം നല്കിയ പ്രസിഡന്റ് അനുരാഗ് താക്കൂറിനെതിരെ നടപടിയെടുക്കുമെന്നും ക്രിക്കറ്റ് നടത്തിപ്പിന് പുതിയ സമിതിയെ നിയോഗിക്കുമെന്നും കോടതി ബിസിസിഐക്ക് മുന്നറിയിപ്പ് നല്കി.
അനുരാഗ് താക്കൂര്‍ കോടതിയില്‍ കള്ളം പറഞ്ഞുവെന്ന് നേരത്തെ, അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ബോര്‍ഡിലെ ബാഹ്യ ഇടപെടലുകളെക്കുറിച്ച് ഐസിസിയുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശം. മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുരാഗിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.
സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളുടെ പേരുകള്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: