ലഖ്നൗ: ഇന്ത്യ ജൂനിയര്‍ ലോകകപ്പ് ഹോക്കിയുടെ സെമിയില്‍. ഇന്നലെ നടന്ന വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ അവസാന നാലിലേക്ക് കുതിച്ചത്.
ഒമ്പത് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 24-ാം മിനിറ്റില്‍ മാര്‍ക്ക് സെറാഹിമയിലൂടെ സ്പെയിന് ലീഡ് നേടി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യക്കായി 57-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ സിമ്രാന്‍ജീത് സിങ്ങും 66-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ തന്നെ ഹര്‍മന്‍പ്രീത് സിങ്ങും ലക്ഷ്യം കണ്ടതോടെ വിജയം ഇന്ത്യക്കൊപ്പം.
സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് എതിരാളികള്‍. നെതര്‍ലന്‍ഡ്സിനെ 2-1ന് തകര്‍ത്താണ് ഓസ്ട്രേലിയ അവസാന നാലിലേക്ക് കുതിച്ചത്. ഇംഗ്ലണ്ടിനെ 4-2ന് തോല്‍പ്പിച്ച് ജര്‍മ്മനിയും അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ 4-1ന് തോല്‍പ്പിച്ച് ബെല്‍ജിയവും സെമിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: