കണ്ണൂര്‍: റോഡരികുകളില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ മുഖേന യാത്രക്കാര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്ന പക്ഷം ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍ പേഴ്സണ്‍ പി.മോഹനദാസ് വ്യക്തമാക്കി. 2014ല്‍ കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍ പൊട്ടിവീണ തോരണത്തിന്റെ കയര്‍ കഴുത്തില്കുടുങ്ങി യുവാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 63 കേസുകള്‍ പരിഗണിച്ചതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. 17 കേസുകള്‍ വിധി പറയാന്‍ മാറ്റി. പുതുതായി മൂന്ന് പരാതികളാണ് സിറ്റിംഗില്‍ ലഭിച്ചത്. ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്കായി ജനുവരി 18ന് നടക്കുന്ന അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: