കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയിട്ട് 15 ദിവസം കഴിഞ്ഞു. ഇതിന്റെ പ്രധാന കാരണക്കാര്‍ തൊഴിലാളികളാണെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പരത്തുന്നതിന് വകുപ്പുമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസ്താവനകള്‍ ആക്കം കൂട്ടിയിരിക്കുന്നു. യാഥാര്‍ഥ്യവുമായി ഇതിന് പുലബന്ധം പോലുമിെല്ലന്ന് കെഎസ്ആര്‍ടിസിയെ അറിയുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
കെഎസ്ആര്‍ടിസിയുടെ ഒരുമാസത്തെ ശരാശരി വരുമാനം 160-165 കോടിരൂപയാണ്. ഇതില്‍നിന്ന് ശമ്പളത്തിന് പോകുന്നത് ഏകദേശം 80 കോടി. പിഎഫ്, എല്‍ഐസി, ബാങ്ക് അടവുകള്‍ എന്നിവയെല്ലാം ജീവനക്കാരില്‍ നിന്ന് പിടിക്കുന്നതല്ലാതെ മാസങ്ങളായി അടച്ചിട്ടില്ല. അതിനാല്‍ ഏകദേശം 59 കോടിയുണ്ടെങ്കില്‍ ശമ്പളം നല്‍കാം. പെന്ഷന് 27.56 കോടിയോളം വേണം. സ്പെയര്‍പാര്‍ട്സ് ഇനത്തില്‍ 10 കോടി ചെലവ് വരും. ഡീസലിന് 65 കോടി വേണം. അങ്ങനെ ആകെ ചെലവ് 161.5 കോടി രൂപ.
പിന്നെ എന്താണ് ഈ കടത്തിനു കാരണം? കെഎസ്ആര്‍ടിസി കടമെടുത്ത വായ്പാ തിരിച്ചടവാണ് കെഎസ്ആര്‍ടിസിയെ കടക്കെണിയിലേക്ക് തള്ളിവിടുന്നത്. 59 ഡിപ്പോകള്‍ പണയപ്പെടുത്തി ഷോപ്പിംഗ് മാളുകളും ബഹുനില മന്ദിരങ്ങളും പണിഞ്ഞു. കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും മൂലം ഈ കെട്ടിടങ്ങള്‍ കെഎസ്ആര്‍ടിസിക്ക് ബാധ്യതയായിരിക്കുകയാണ്. ആകെ വരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് ഇങ്ങനെ ടിക്കറ്റിതര വരുമാനത്തിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ വരുമാനനഷ്ടത്തിന് പ്രധാന കാരണം ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ അവരുടെ ഭീഷണിക്കു വഴങ്ങി ലാഭകരമല്ലാത്ത റൂട്ടുകളില്‍ സര്‍വീസ് നടത്തേണ്ടിവരുന്നതാണ്. ഡീസല്‍ ചെലവുപോലും കിട്ടാത്ത ഇത്തരം നിരവധി സര്‍വീസുകളാണ് കെഎസ്ആര്‍ടിസിയെ കുത്തുപാളയെടുപ്പിക്കുന്ന മറ്റൊരു കാരണം.
പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികളുടെ സൗജന്യയാത്ര കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന പ്രതിമാസനഷ്ടം 26 കോടിയാണ് (വിവരാവകാശം വഴി ലഭിച്ചത്). മിനിമം ചാര്‍ജ് 7 ല്‍ നിന്നും 6 രൂപയാക്കിയതിലൂടെ വരുമാനത്തില്‍ നിന്ന് 7 കോടിരൂപ കുറഞ്ഞു. ഇതെല്ലാം ചേര്‍ത്താല്‍ വരുമാനം ഏകദേശം 200 കോടിയോളം വരും. ഇങ്ങനെ തൊഴിലാളികളുടെ കഠിന പ്രയത്നത്തിലൂടെ ലാഭത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ജനപ്രതിനിധികളും സര്‍ക്കാരും ചേര്‍ന്നാണ് നഷ്ടക്കണക്കിലേക്ക് നയിച്ചത്,നയിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ ബസുകള്‍ സര്‍ക്കാര്‍ വാങ്ങി നല്കുമ്പോള് ഇവിടെ അതും കെഎസ്ആര്‍ടിസിയുടെ ബാധ്യതയാണ്. ഇതര സംസ്ഥാനങ്ങള്‍ സബ്സിഡി നിരക്കില്‍ ഡീസല്‍ നല്കുമ്പോള് പലപ്പോഴും പൊതുവിപണിയിലേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഡീസല്‍ വാങ്ങേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. ഇങ്ങനെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കല്‍ നടപടികള്‍ക്ക് ബലിയാടാകേണ്ടിവരുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അവഗണന മാത്രമാണ് പ്രതിഫലം.
ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. കെഎസ്ആര്‍ടിസിയെ സേവന മേഖലയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ വകുപ്പാക്കി മാറ്റിയാല്‍ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് കെഎസ്ആര്ടിഇഎസ്(ബിഎംഎസ്) വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: