ന്യൂദല്‍ഹി: തനിക്കെതിരെ പാര്‍ലമെന്റ് പാസാക്കിയ പ്രമേയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
മഹാത്മാ ഗാന്ധിക്കും, നേതാജി സുഭാഷ് ചന്ദ്ര ബോസിനും എതിരെ കട്ജു മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് അപലപിച്ചാണ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്. കട്ജുവിന്റെ വാദം കേള്‍ക്കുക പോലും ചെയ്യാതെയാണ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളിയത്.
ഗാന്ധിജിയെ ബ്രിട്ടീഷ് ഏജന്റെന്നും നേതാജിയെ ജപ്പാന് ഏജന്റെന്നുമാണ് കട്ജു വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: