ബീജിങ്: ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളില്‍ ചൈന രഹസ്യ സൈനിക നീക്കം നടത്തുന്നു. വിമാനവേധ മിസൈലുകളും മിസൈല്‍ പ്രതിരോധ ഉപകരണങ്ങളും ഇവിടെ സ്ഥാപിക്കുന്നതായാണ് അമേരിക്ക പറയുന്നത്. കഴിഞ്ഞ ആഴ്ചകളിലെ ഉപഗ്രഹ ചിത്രങ്ങള്‍ നിരീക്ഷിച്ചാണ് ഇതു സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയത്.
സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈന നിര്‍മ്മിച്ച ഏഴ് ദ്വീപുകളിലും വിമാനവേധ തോക്കുകളും മിസൈല്‍ പ്രതിരോധ ഉപകരണങ്ങളും സ്ഥാപിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സൈനിക വിമാനങ്ങളും ടാങ്കുകളും ലാന്‍ഡ് ചെയ്യാന്‍ പ്രത്യേകം ഷെഡ്ഡുകള്‍ നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലൈറ്റ് ഹൗസുകളും റഡാര്‍ സ്റ്റേഷനുകളും പട്ടാള താവളവും നിര്‍മ്മിച്ചു.
ചൈനയുടെ അത്യാധുനിക സൈനിക വിമാനങ്ങളെല്ലാം ഇവിടെ ഇറങ്ങാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ദ്വീപില്‍ ഒരുക്കിയിട്ടുള്ളത്. ഒരു യുദ്ധത്തിനായുള്ള എല്ലാ സംവിധാനവും ചൈന ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. തന്ത്രപ്രധാനമായ ദക്ഷിണ ചൈനാക്കടലിന്റെ ഉടമസ്ഥാവകാശമാണ് ചൈന അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: