കൊച്ചി: ഏറ്റെടുക്കുന്ന ഏത് കാര്യത്തോടും നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന സ്വഭാവക്കാരനായിരുന്നു കെ. പ്രേംനാഥെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹനന്.
ആദര്‍ശത്തില്‍ അല്‍പ്പം പോലും അദ്ദേഹം വിട്ടുവീഴ്ച വരുത്തിയില്ല. കര്‍ക്കശമായ നിലപാടുകൊണ്ട് തന്നെ പലപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കേണ്ട അവസ്ഥയായിരുന്നു അദ്ദേഹത്തിന്. ചെറുപ്പം മുതല്‍ സംഘപ്രസ്ഥാനത്തില്‍ ഏര്‍പ്പെട്ട് ജനസംഘം യുവജനവിഭാഗമായ യുവസംഘം പ്രവര്‍ത്തകനായി പൊതു രംഗത്തെത്തി. എഫ്എസിടിയില്‍ ജീവനക്കാരനായിരിക്കുമ്പോഴും ജനസംഘം പ്രവര്ത്തകന് എന്ന രീതിയില്‍ പല ചുമതലകളും അദ്ദേഹം വഹിച്ചു.
അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തില്‍ ഒളിപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥക്ക് ശേഷം രൂപം കൊണ്ട ജനതാപാര്‍ട്ടിയിലും അദ്ദേഹം പ്രധാന ചുമതലകള്‍ വഹിച്ചു. പരമേശ്വര്‍ജി, മാരാര്‍ജി, രാമന്‍പിള്ള തുടങ്ങിയ മുതിര്‍ന്ന നേതാക്കന്മാരുടെ സ്നേഹത്തിന് അദ്ദേഹം പാത്രീഭൂതനായിട്ടുണ്ട്.
പ്രേംനാഥിന്റെ മരണത്തിലൂടെ ഒരു മാതൃകാ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. ജന്മഭൂമിയുടെ ജനറല്‍ മാനേജര്‍ എന്ന നിലയില്‍ എല്ലാ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ പങ്ക് വഹിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നയായും എ.ആര്. മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: