ന്യൂദല്‍ഹി: കറന്‍സിരഹിത സമൂഹം യാഥാര്‍ത്ഥ്യമാക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 340 കോടിയുടെ സമ്മാന പദ്ധതിയുമായി നിതി ആയോഗ്. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി. ഒരു കോടി രൂപ വരെ സമ്മാനം ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിന് പുറമെ ബംപര്‍ സമ്മാനങ്ങളുമുണ്ടാകും.
ഉപഭോക്താക്കള്‍ക്ക് ലക്കി ഗ്രഹക് യോജനയും വ്യാപാരികള്‍ക്ക് ഡിജി ധന് വ്യാപാര്‍ യോജനയുമാണ് നടപ്പാക്കുന്നതെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. 50 മുതല്‍ 3,000 രൂപ വരെയുള്ള ഇടപാടുകളാണ് നറുക്കെടുപ്പിന് പരിഗണിക്കുക. ക്രിസ്മസ് ദിവസം മുതല്‍ പദ്ധതി നടപ്പാക്കും. രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനമാണ് പദ്ധതി. അംബേദ്കര്‍ ജന്മവാര്‍ഷികമായ ഏപ്രില്‍ 14ന് മെഗാ നറുക്കെടുപ്പ്. പാവപ്പെട്ടവരെയും മധ്യവര്‍ഗക്കാരെയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുക.
15,000 ഉപഭോക്താക്കള്‍ക്ക് ദിവസേന 1,000 രൂപ വീതവും ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ ഒരു ലക്ഷം, 1000, 5000 രൂപ വീതവും ലഭിക്കും. വ്യാപാരികള്‍ക്ക് ആഴ്ചകളില്‍ നറുക്കെടുപ്പ് നടത്തി 50,000, 5,000, 2,500 സമ്മാനമായി നല്‍കും. മെഗാ സമ്മാനമായി ഉപഭോക്താക്കള്‍ക്ക് ഒരു കോടി, 50 ലക്ഷം, 25 ലക്ഷം വീതവും വ്യാപാരികള്‍ക്ക് 50 ലക്ഷം, 25 ലക്ഷം, അഞ്ച് ലക്ഷം വീതവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: