മുംബൈ: എന്തു ബുദ്ധിമുട്ടുണ്ടായാലും കേന്ദ്രം നോട്ട് അസാധുവാക്കിയ നടപടിക്ക് ഒപ്പമാണ് തങ്ങളെന്ന് ജനങ്ങള്‍ വീണ്ടും തെളിയിച്ചു. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഉജ്വല വിജയം. 14 മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 335 സീറ്റുകളിലേക്ക് നട
ന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 89 സീറ്റുകള്‍ ലഭിച്ചു.
കോണ്‍ഗ്രസ് 66 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍സിപി 94 സീറ്റ് കരസ്ഥമാക്കി. ബിജെപി സഖ്യകക്ഷിയായ ശിവസേനക്ക് 25 സീറ്റ് കിട്ടിയപ്പോള്‍ മറ്റുള്ളവര്‍ 55 സീറ്റുകള്‍ നേടി. എന്‍സിപിയെ പിന്തള്ളി അഞ്ച് മുനിസിപ്പാലിറ്റികള്‍ ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസിനും എന്‍സിപിക്കും രണ്ട് മുനിസിപ്പാലിറ്റികളും ശിവസേനക്ക് ഒരു മുനിസിപ്പാലിറ്റിയും ലഭിച്ചു.
കോണ്‍ഗ്രസിനും എന്‍സിപിക്കും വലിയ സ്വാധീനമുള്ള ലോണാവാല, തേല്ഗാവ്, പൂനെയിലെ അലന്ദി, മറാത്ത്വാഡ മേഖലയിലെ ലാത്തൂരിലെ ഉദ്ഗീര്‍, നിലങ്ക എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. ലാത്തൂരില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി ഉണ്ടായി. ലോണാവാല, തേല്ഗാവ് ധബാദ്, അലന്ദി ഉദ്ഗീര്‍, നിലങ്ക മുനിസിപ്പാലിറ്റികളിലാണ് ബിജെപി ഭരണം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: