കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ നടപടിക്കെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ ജനുവരി നാലു മുതല്‍ 12 വരെ ഹൈക്കോടതി തുടര്‍ച്ചയായി വാദം കേള്‍ക്കും.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐയുടെയും പിണറായി വിജയനടക്കമുള്ളവരുടെയും അഭിഭാഷകരുടെ സമ്മതത്തോടെയാണ് സിംഗിള്‍ ബെഞ്ച് റിവിഷന്‍ ഹര്‍ജി ജനുവരിയില്‍ വാദം കേള്‍ക്കാന്‍ മാറ്റിയത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.
ലാവ്ലിന് കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐയുടെ കേസ്. 2013 നവംബറില്‍ തിരുവനന്തപുരത്തെ സിബിഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: