തിരുവനന്തപുരം: ജീവനക്കാരെ വഞ്ചിക്കുന്ന സിഐടിയു യൂണിയനെ പടിയടച്ച് പിണ്ഡം വച്ചാലേ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാകൂ എന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍. റഫറണ്ടം സമയത്ത് വാഗ്ദാനങ്ങള്‍ നല്കിയവര് ഇന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ മറന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ രണ്ടാംദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയകുമാര്‍. യുഡിഎഫ് ഭരണകാലത്ത് ശമ്പളത്തിനും പെന്‍ഷനും സമരം ചെയ്ത ഇടതുയൂണിയനുകള്‍ക്ക് ഇന്ന് ശമ്പളവും പെന്‍ഷനും മാസങ്ങളായി മുടങ്ങിയിട്ടും മിണ്ടാട്ടമില്ല. നൂറുകണക്കിന് തൊഴിലാളികള്‍ ചോര നീരാക്കി പണിയെടുത്തശേഷം ശമ്പളത്തിന് സമരം ചെയ്യേണ്ട ഗതികേടിലാണ്. ജീവനക്കാര്‍ക്കുവേണ്ടി സമരരംഗത്ത് കെഎസ്ടി എംപ്ലോയീസ് സംഘ് മാത്രമേ ഉള്ളൂ. സിഐടിയുവിനെ കാണാനേയില്ല.
സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്മെന്റും ഒരിക്കല്‍ പണയപ്പെടുത്തിയ വസ്തുവകകളുടെ രേഖകളുമായി വായ്പയ്ക്കായി ബാങ്കുകളുടെ പുറകെ കെഞ്ചി നടക്കുകയാണ്. ഓരോ മാസവും ഓരോ ഡിപ്പോ വീതം പണയപ്പെടുത്തുകയാണ്. കേരളം കണ്ട ഏറ്റവും മണ്ടനായ ധനമന്ത്രി തോമസ് ഐസക്കാണ് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് ഒരു കാരണം. എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം വിശ്വസിച്ച് വോട്ടു ചെയ്ത പൊതുജനത്തെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.
മറ്റ് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്ത സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ മനഃപ്പൂര്‍വം തഴഞ്ഞിരിക്കുകയാണ്. ഇത് സ്ഥാപനത്തെ സ്വകാര്യവത്കരിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കി നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. അനില്‍കുമാര്‍ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെക്രട്ടറി ദേവദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി മനോഷ്കുമാര്‍, ബിജെപി വക്താവ് ജെ.ആര്. പദ്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: