തിരുവനന്തപുരം: കെഎസ്ആര്‍ടിസി നഷ്ടത്തിലായത് നടത്തിപ്പിലെ പിടിപ്പുകേടുമൂലമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന്. കെഎസ്ആര്‍ടിസിയെ സേവനമേഖലയില്പെട്ട സ്ഥാപനമായി കണക്കാക്കി സര്‍ക്കാര്‍ വകുപ്പായി പരിഗണിക്കണം.
കേരളം മാറിമാറി ഭരിക്കുന്ന രണ്ടു മുന്നണികളും കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണക്കാരാണ്. ഇത്രയും ആസ്തിയുള്ള ഒരു പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലാകുന്നത് നടത്തിപ്പിലെ പിടിപ്പുകേടിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷനേഴ്സ് സംഘിന്റെ നാലാമതു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ പെന്‍ഷന്‍കാര്‍ക്കും മുടങ്ങാതെ കിട്ടുന്ന പെന്ഷന് കെഎസ്ആര്‍ടിസിയിലും കൃത്യമായി ലഭ്യമാക്കാന്‍ പെന്ഷന് വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രാന്ത സഹസേവാ പ്രമുഖ് വി. ഗിരീഷ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
പെന്‍ഷണേഴ്സ് സംഘ് പ്രസിഡന്റ് പി. പ്രഭാകരന്‍നായര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, വൈദ്യുതി മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി കെ. മോഹനന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സി. ബാബുകുട്ടന്, കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറര്‍ അജയകുമാര്‍, വി. ശശാങ്കന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായിരുന്നു. ഗോപിനാഥന്‍നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍. അഭയകുമാര്‍ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. വേറ്റിനാട് മുരളി സമാരോപ് പ്രഭാഷണം നടത്തി.
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക, കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി കെ. ഗോപിനാഥന്‍നായര്‍- തിരുവനന്തപുരം (പ്രസിഡന്റ്), കെ. വിശ്വനാഥ്-കാസര്‍ഗോഡ്, കെ. സാമി- വയനാട്, ഒ.കെ. ധര്‍മ്മരാജ്- കോഴിക്കോട്, വേറ്റിനാട് മുരളി- തിരുവനന്തപുരം, എന്‍. അഭയകുമാര്‍- തിരുവനന്തപുരം(വൈസ് പ്രസിഡന്റുമാര്‍), വി. ശശാങ്കന്‍നായര്‍-തിരുവനന്തപുരം (ജനറല്‍ സെക്രട്ടറി), എം. ബാബു- കാസര്‍ഗോഡ്( ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി), സി. ഗംഗാധരന്-കോഴിക്കോട്, സി.കെ. രാധാകൃഷ്ണന്- എറണാകുളം, അയ്യപ്പന്-പാലക്കാട്, ആര്. ഉണ്ണികൃഷ്ണപിള്ള- കോട്ടയം, ടി.ജി. സതീശന്- ആലപ്പുഴ (സെക്രട്ടറിമാര്‍), കെ. പ്രേമകുമാര്‍- തിരുവനന്തപുരം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: