വാഷിങ്ടെണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടിലുകള്‍ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
യുഎസ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും സമ്പൂര്‍ണതയെയും ചോദ്യംചെയ്യുന്ന രീതിയില്‍ ഏതു വിദേശശക്തി ഇടപെടല്‍ നടത്തിയാലും അതിനെതിരെ യുഎസ് നടപടിയെടുക്കും. എപ്പോള്‍, എവിടെ വച്ച് എന്ന കാര്യം ഞങ്ങള്‍ തീരുമാനിക്കമെന്നും ഒബാമ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ‘ദുരുദ്ദേശ്യത്തോടെയുള്ള സൈബര്‍ ഇടപെടലുകള്‍’ ഉണ്ടായിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു . ഇക്കാര്യം പരിശോധിക്കാന്‍ നേരത്തെ തന്നെ ഒബാമ രഹസ്യാന്വേഷണ വിഭാഗത്തോടു ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണങ്ങള്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണിത്. ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാനായി റഷ്യ ഇടപെട്ടുവെന്നു പ്രമുഖ പത്രമായ വാഷിങ്ടെണ്‍ പോസ്റ്റാണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഇതിനു പിന്നാലെയാണ് വ്ളാഡിമിര്‍ പുടിന് വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നുവെന്നു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ട്രംപിന്റെ വിജയം ഉറപ്പിക്കാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതടക്കമുള്ള നീക്കങ്ങള്‍ റഷ്യ നടത്തിയെന്നാണ് ആരോപണം. ഇതു പുടിന്റെ അറിവോടെയായിരുന്നുവെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: