കൂരാച്ചുണ്ട്: പൊതുശ്മശാനമില്ലാത്തതിനാല്‍ പിന്നോക്ക വിഭാഗം ഉള്‍പ്പെടെയുള്ള ഒട്ടേറെ കുടുംബാംഗങ്ങള്‍ ദുരിതത്തില്‍. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലാണ് ഈ ദുര്‍വിധി. കഴിഞ്ഞ കുറെക്കാലമായി പൊതുശ്മശാനത്തിന് വേണ്ടിയുള്ള മുറവിളി ഉയരുന്നുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊള്ളാത്തതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണം. ദളിത് വിഭാഗത്തില്‍പ്പെട്ടവരടക്കമുള്ള ഭൂരഹിതരാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കുറുമണ്ണില് നാരായണി അമ്മ എന്ന നിര്‍ദ്ധന സ്ത്രീ മരണപ്പെട്ടപ്പോള്‍ സംസ്ക്കരിക്കാന്‍ ഇടമില്ലാത്തത് കാരണം സഹോദരന്റെ കൂരയുടെ അടുക്കളഭാഗം പൊളിച്ചാണ് മൃതദേഹം അടക്കിയത്. മുമ്പും വീട്ടിനുള്ളില്‍ മൃതദേഹം സംസ്ക്കരിച്ച സംഭവങ്ങള്‍ പഞ്ചായത്തിലുണ്ടായിട്ടുണ്ട്. വിവിധ സമുദായങ്ങള്‍ക്ക് ശ്മശാനം ഉണ്ടെങ്കിലും പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് പഞ്ചായത്ത് അധികൃതര്‍ ചെവികൊടുത്തിട്ടില്ല. പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ശ്മശാനത്തിനായി രണ്ട് ഏക്കര്‍ പത്ത് സെന്റ് സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും ശ്മശാന നിര്‍മ്മാണം നടന്നില്ല.
ഗ്രാമപഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലെ ഭൂരഹിതരും ദളിതരുമായ നിരവധി പേര് എസ്സി-എസ്ടി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബി.കെ പ്രേമന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ഷിബുജോര്ജ്ജ്, ബിജെപി മണ്ഡലം പ്രസിഡന്റ് രാജേഷ് കായണ്ണ, പി.കെ. തങ്കപ്പന് എന്നിവര്‍ സംസാരിച്ചു. കെ.വി. കുമാരന് സ്വാഗതവും ഷൈജു ഉണ്ണികുളം നന്ദിയും പറഞ്ഞു. മാര്‍ച്ചിന് വിനീത്, പത്മാവതി, രജനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: