കോഴിക്കോട്: അഴകൊടി അയ്യപ്പസേവാസമിതിയുടെ അഞ്ചാമത് അയ്യപ്പന് വിളക്ക് മഹോത്സവം 17,18 തിയ്യതികളില്‍ അഴകൊടി ശ്രീദേവീക്ഷേത്രാങ്കണത്തില് നടക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി സുകുമാരസ്വാമിയും സംഘത്തിന്റെയും ഗുരുസ്വാമിമാരുടെയും നേതൃത്വത്തിലാണ് അയ്യപ്പന് വിളക്കിന്റെ ചടങ്ങുകള്‍ നടക്കുന്നത്. 17ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രത്യക്ഷഗണപതി ഹോമം, രാവിലെ ആറ് മണിക്ക് പ്രതിഷ്ഠയും പൂജയും, ഏഴ് മണിക്ക് അഴകൊടി മാതൃസമിതിയുടെ ലളിതാ സഹസ്രനാമം, രാവിലെ പത്ത് മണിക്ക് ഗജവീരന്മാരോടുകൂടിയ തിടമ്പ് എഴുന്നെള്ളിപ്പ് എന്നിവ നടക്കും.
ഉച്ചക്ക് 12 മണി മുതല്‍ അഴകൊടി ദേവീമന്ദിരത്തില് വെച്ച് അന്നദാന സദ്യ നടക്കും. വൈകിട്ട് നാല് മണിക്ക് പുറപ്പാട്, ആറ് മണിക്ക് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നെള്ളത്ത് ആരംഭിക്കും.
ഗുരുവായൂര്‍ വലിയ കേശവന്, വലിയ വിഷ്ണു, എടകുളത്തൂര്‍ അര്ജുനന് എന്നീ ഗജവീരന്മാരും താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, പൂക്കാവടി, വിളക്കാട്ട നൃത്തം, മയിലാട്ടം, കര്‍പ്പൂരാഴി എന്നിവ അകമ്പടിയേകും. രാത്രി 7.30 മുതല്‍ സത്യസായി ബാബ ഭജന സംഘത്തിന്റെ ഭജനയും, രാത്രി പത്ത് മണിക്ക് ശേഷം അയ്യപ്പന് പൂജ, ഭക്തിഗാനമേള, അയ്യപ്പന് പാട്ട് എന്നിവ നടക്കും. രാത്രി ഒരു മണിക്ക് താഴത്തുംകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പാല്‍കിണ്ടി എഴുന്നെള്ളത്ത് പുറപ്പെടും.
18ന് അയ്യപ്പന് വിളക്ക് മഹോത്സവം സമാപിക്കും. പ്രസിഡന്റ് പി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വി. പി. ഷിബു, സെക്രട്ടറി പി. ഷിബു, ഗുരുസ്വാമി മധുസ്വാമി, എ. ദീപക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: