തിരുവനന്തപുരം: ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യമേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും ജോണിന്റെ സഹോദരനും പോലീസ് പിടിയില്‍. നാഗര്‍കോവില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാക്കുനല്കി 100 കോടി രൂപയോളം പലരില്‍ നിന്നും തട്ടിയെടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
ധന്യയുടെ ഭര്‍തൃപിതാവിന്റെ പേരിലുള്ള സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2011 ല്‍ മരപ്പാലത്ത് ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഫ്ളാറ്റ് ലഭിക്കാതെ വന്നതോടെ പണം നല്കിയവര് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പണം മടക്കി നല്‍കാമെന്ന ഉറപ്പില്‍ ഇയാളെ വിട്ടയച്ചെങ്കിലും പണം ലഭിക്കാതെ വന്നതോടെ പരാതിക്കാര്‍ വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.
ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചാണ് ധന്യ തട്ടിപ്പിനു കൂട്ടു നിന്നതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫ്ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്.
ക്രൈം ഡിറ്റാച്ച്മെന്റ് സംഘമാണ് ധന്യയെയും ഭര്‍ത്താവിനെയും ഇയാളുടെ സഹോദരനെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: