ആലപ്പുഴ: ഇടതുമുന്നണി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിയിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും മുടക്കുന്നതിലും പ്രതിഷേധിച്ച് ബിഎംഎസ് ഇന്ന് ജില്ലയിലെ 16 മേഖലാ കേന്ദ്രങ്ങൡലും പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളിലും പ്രകടനവും പൊതുസമ്മേളനവും നടത്തും.
പ്രധാനപ്പെട്ട ക്ഷേമനിധിബോര്‍ഡുകളില്‍ ചെയര്മാന്മാരെ നിശ്ചയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം അവതാളത്തിലാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ അവഹേളിക്കുകയും സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്ന ധനമന്ത്രി തോമസ് ഐസക്കിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
അരൂരില്‍ അനിയന് സ്വാമിച്ചിറ, തുറവൂരില്‍ പി.ബി. പുരുഷോത്തമന്, ചേര്‍ത്തലയില്‍ എന്‍. വേണുഗോപാല്‍, പാണാവള്ളിയില്‍ ബി. ചന്ദ്രമോഹനന്, ആലപ്പുഴയില്‍ സി.ജി. ഗോപകുമാര്‍, അമ്പലപ്പുഴയില്‍ ബിനീഷ് ബോയ്, ഹരിപ്പാട് സി. ഗോപകുമാര്‍, കായംകുളത്ത് അഡ്വ. ശ്രീദേവി പ്രതാപ്, മാവേലിക്കരയില്‍ ബി. സുഭാഷ്, നൂറനാട്ട് വി. ശാന്തജക്കുറുപ്പ്, കാര്‍ത്തികപ്പള്ളിയില്‍ കെ. രതീഷ്, മാന്നാറില്‍ പി. ശ്രീകുമാര്‍, ചെങ്ങന്നൂരില്‍ കെ. സദാശിവന്‍പിള്ള, എടത്വയില്‍ ബിനു ജി, കാവാലത്ത് കെ. കൃഷ്ണന്‍കുട്ടി, ചമ്പക്കുളത്ത് ബി. രാജശേഖരന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: